Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thanvi Ram

രാഹുലിനോടാണ് നന്ദി പറയേണ്ടത്, എന്നെ ഇവിടേയ്ക്ക് വിളിച്ചതിന്; തൻവി റാം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നന്ദി പറഞ്ഞ് നടി തൻവി റാം. നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ സ്വപ്‌ന പദ്ധതിയായ ‘സ്മൈൽ ഭവന’ത്തിന്‍റെ തറക്കല്ലിടൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു തൻവി റാം

സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം ചടങ്ങിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്‍റെ സന്തോഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പങ്കുവച്ചു.

വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫ് അലിയും അതിനുശേഷം സൈജു കുറുപ്പും എത്തിയിരുന്നു.

ഇപ്പോൾ തൻവി റാം മുഖ്യാതിഥിയായി പങ്കെടുത്തതിൽ രാഹുൽ മാങ്കൂട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പാലക്കാട് മണ്ഡലത്തിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്‌മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.

‘ഇവിടെ പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അങ്ങനെ ഒരു പരിപാടിക്ക് വന്നതാണ്. രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം. പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. അങ്ങനെയൊരു വീട് ഇന്നിവിടെ യാഥാർഥ്യമാവുകയാണ്. ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു.’ തൻവി റാം പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ സമയത്ത് മാധ്യമങ്ങൾ ചോദിച്ചു എംഎൽഎ ആയാൽ എന്താണ് ചെയ്യുക എന്ന്. ഞാൻ ആദ്യം പറഞ്ഞത് വീടില്ലാത്ത ആളുകൾക്ക് വീട് വച്ച് കൊടുക്കും എന്നാണ്. വോട്ട് ചോദിയ്ക്കാൻ പോയപ്പോൾ കണ്ടിട്ടുണ്ട് ടാർപ്പോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ.

സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. അതിനുള്ള ഒരു ശ്രമമാണ് ഞാൻ നടത്തുന്നത്. സർക്കാരിന്‍റെ പദ്ധതികളുടെ കാലതാമസം ഒക്കെ നമുക്ക് അറിയാമല്ലോ. അതെല്ലാം ഒഴിവാക്കിക്കൊണ്ട് പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ ആളുകളെ കണ്ടെത്തി വീട് കൊടുക്കുക എന്ന പദ്ധതിയാണ് സ്‌മൈൽ. ആ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് മോഹൻസാറും മകൻ ഉമേഷും നമ്മെ സഹായിക്കാൻ മുന്നോട്ട് വന്നത്.

ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ വന്നത് ആസിഫ് അലി ആയിരുന്നു, അതിനു ശേഷം സൈജു കുറുപ്പ് വന്നു. ഇപ്പോൾ തൻവി വന്നിരിക്കുകയാണ്. തൻവിയോടുള്ള സ്നേഹവും സന്തോഷവും അറിയിക്കുന്നു'. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Latest News

Corehub Up